April 02, 2025

ബെൽ



ബെൽ


ഇരുപത് വർഷത്തോളമായി ഒരേ കമ്പനിയിൽ പ്യൂണായി ജോലി ചെയ്യുന്നു ദാസപ്പൻ. ശമ്പളം അത്ര ആകർഷകമല്ലെങ്കിലും, അതിൽ അയാൾ തൃപ്തനല്ലെന്ന് അദ്ദേഹത്തിന്റെ മുഖം വെളിപ്പെടുത്തിയിരുന്നു.

അതിരാവിലെ തന്നെ ഓഫീസിലെത്തി, സ്ഥലം നന്നായി വൃത്തിയാക്കി, മേശകളിൽ എല്ലാം ക്രമീകരിച്ചത് ദാസപ്പൻ ആയിരുന്നു. ആരും ദാസപ്പനെ പേര് ചൊല്ലി വിളിച്ചില്ല. ഓരോ മണിയൊച്ചയുംതനിക്കുള്ള വിളിയായിരുന്നുവെന്നും, ഏത് മേശയിൽ നിന്നാണ് അത് വന്നതെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. കപ്പിലെ ചായ തണുത്തെന്നും വളരെ മധുരമുള്ളതാണെന്നും പറഞ്ഞു ഒട്ടും മാന്യതയില്ലാതെ ഒരു മാനേജർ ഒരിക്കൽ ചായ കപ്പോടെ അയാളുടെ നേർക്ക് എറിഞ്ഞു . പക്ഷേ ദാസപ്പൻ തന്റെ മാനേജരുടെ ധാർഷ്ട്യം ക്ഷമയോടെ വിഴുങ്ങി.

ദാസപ്പൻ ആർക്കുവേണ്ടിയാണ് ജീവിക്കുന്നതു ? അയാൾ എവിടെയാണ് താമസിക്കുന്നതെന്ന് ആർക്കും അറിയില്ല? ദാസപ്പൻ ഏത് സ്ഥലത്തുനിന്നാണ് വരുന്നതെന്നുപോലും ആർക്കും അറിയില്ല? അയാളെക്കുറിച്ചു ആർക്കും ഒന്നും അറിയില്ല. എല്ലാവർക്കും ഒരു കാര്യം മാത്രമേ അറിയൂ; ഈ കമ്പനിയിൽ താൻ ജോലിയിൽ ചേർന്നപ്പോൾ ദാസപ്പൻ ഇവിടെ അതേ ജോലിയിലായിരുന്നു. ആർക്കും ഒന്നും ചോദിക്കേണ്ടതില്ല. ബെൽ അടിച്ചാൽ ദാസപ്പൻ മുന്നിൽ അവിടെ ഉണ്ടാകും.

ശമ്പളം കിട്ടുന്ന ദിവസം മാത്രം അയാളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി ഉണ്ടാകും. ചുണ്ടുകൾ പിളർന്ന് ആ രണ്ടു പല്ലുകൾ ഒരു പുഞ്ചിരിയേക്കാൾ മനോഹരമായി ഒരുപക്ഷെ ആർക്കും തോന്നിയേക്കാം.

വിരമിച്ച പഴയ മാനേജരുടെ പിന്നാലെ വന്ന മാനേജർ വൃത്തിയുള്ള ആളായിരുന്നു. പ്രായത്തോടുള്ള ബഹുമാനം കാരണം അദ്ദേഹം ദാസപ്പൻ, അപ്പാ എന്ന് വിളിക്കാൻ തുടങ്ങി. മേശപ്പുറത്തെ മണിയിലേക്ക് കൗതുകത്തോടെ നോക്കി.എന്നിട്ട് അയാൾ പറഞ്ഞു. "ഇത് നിങ്ങൾക്കുള്ളതാണ്, അപ്പാ , എനിക്ക് ഇതിന്റെ ആവശ്യമില്ല ."

ദാസപ്പൻ അത് എടുത്ത് തന്റെ മറുപടി എന്നപോലെ അരയിൽ തിരുകി, സൂക്ഷിച്ചു. പുതിയ മാനേജരുടെ എളിമ മറ്റ് ജീവനക്കാരുടെ കാഴ്ചപ്പാടിൽ, ഒട്ടുംതന്നെ വിലമതിപ്പു പിടിച്ചുപറ്റിയില്ല. പുതുതായി വന്നവരൊക്കെ എന്തെങ്കിലും പരിഷ്‌കാരങ്ങൾ കൊണ്ടു വരുന്നുവെന്ന് ആരോ അവിടെ മന്ത്രിച്ചു.

മാസങ്ങൾ പലതു കടന്നുപോയി.. അന്ന് ദാസപ്പൻ ഓഫീസിൽ വന്നില്ല.

പലതവണയായി മണി മുഴങ്ങുന്നത് കേട്ട്, അസഹ്യത്തോടെ ക്യാബിനിൽ നിന്ന് പുറത്തിറങ്ങിയ മാനേജർ ദേഷ്യത്തോടെ ചോദിച്ചു.

"ഇവിടെ ആർക്കും അയാളുടെ പേര് എന്താണെന്ന് അറിയില്ലേ? ഈ ബെല്ല് ഊഴമിട്ട് അടിച്ചുകൊണ്ട്, നിങ്ങൾ എന്തിനാണ് ബഹളം ഉണ്ടാക്കുന്നതു ?"

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം ഒരാൾ പതുക്കെ പറഞ്ഞു.

"ക്ഷമിക്കണം സർ, ഞങ്ങൾ ഇതുവരെ അയാളെ ഓഫീസിൽ കണ്ടില്ല ."

"അതുകൊണ്ട് ഇതാണോ നമ്മൾ ചെയ്യേണ്ടത്? അയാൾ താമസിക്കുന്നിടത്തേക്ക് വിളിച്ചുകൂടേ? അയാൾക്ക് സുഖമില്ലെങ്കിലോ മറ്റോ ആണെങ്കിൽ എന്തുചെയ്യും? ഒരു ദിവസം അയാൾ ജോലി ചെയ്യുന്നതുപോലെ നിങ്ങൾക്കു ചെയ്താൽ എന്താണ് തെറ്റ്?.

കുറച്ച് മിനിറ്റുകൾക്ക് ശേഷം മാനേജർ വീണ്ടും വിളിച്ചു. "ആരെങ്കിലും അയാളുടെ ഫോൺ നമ്പർ എനിക്ക് തരൂ. ബാക്കി ഞാൻ വിളിച്ച് അന്വേഷിക്കട്ടെ ."

മാനേജർ മൊബൈലിൽ നമ്പർ ഡയൽ ചെയ്യുന്നു.
തന്റെ ക്യാബിനിനുള്ളിൽ സംസാരിച്ച ശേഷം, അയാൾ പുറത്തുവന്ന് എല്ലാവരോടും ആയി അൽപ്പം ശാന്തമായ ശബ്ദത്തിൽ എന്തോ പറഞ്ഞു.

"ഇനിമേൽ ബെൽ അടിച്ചാൽ അയാൾ വരില്ല. അയാൾ ഇന്നലെ രാത്രി മരിച്ചു. എന്തായാലും, ഞാൻ അയാളുടെ സ്ഥലത്തേക്ക് പോകുകയാണ്. ആ മനുഷ്യനോട് അത്രയെങ്കിലും മര്യാദ കാണിച്ചാൽ മാത്രം പോരാ. നിങ്ങളിൽ ആർക്കെങ്കിലും എന്നോടൊപ്പം വരാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് വരാം. മറ്റൊന്നുമില്ലെങ്കിൽ, നിങ്ങൾ ആരുംതന്നെ അയാളെ വിളിക്കേണ്ടതില്ല ."

മാനേജരെ അനുഗമിച്ചു മൂന്ന് പേർ വേഗത്തിൽ പുറത്തേക്കിറങ്ങി. ഓഫീസ് നിശബ്ദതയിലായി.

"നിർവാണ" എന്ന വൃദ്ധസദനത്തോട് ചേർന്നുള്ള ഒരു കെട്ടിടത്തിലാണ് ദാസപ്പൻ താമസിച്ചിരുന്നത്. പണ്ട്, ദാസപ്പൻ ഭാര്യയോടൊപ്പം അടുത്തുള്ള ഒരു വീട്ടിലായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭാര്യ മരിച്ചതിനുശേഷം, അദ്ദേഹം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അവരുടെ കുട്ടികൾ എല്ലാവരും ഇന്ത്യയ്ക്ക് പുറത്തായതിനാൽ ആരും തന്നെ വരാറില്ല.ഇപ്പോളും മരണത്തിൽ ആരും വന്നില്ല. അടുത്തിടെവരെ അവർ എല്ലാ മാസവും അയച്ച പണം അയാൾക്കു ലഭിച്ചിട്ടും, അതിൽ നിന്ന് ഒരു പൈസ പോലും ദാസപ്പൻ ഉപയോഗിച്ചില്ല. അദ്ദേഹം അത് "നിർവാണ"യുടെ ക്ഷേമനിധിയിലേക്ക് നല്കിയത്രെ. ജോലി ചെയ്ത് ലഭിക്കുന്ന പണം കൊണ്ടാണ് അദ്ദേഹത്തിന്റെ കാര്യങ്ങൾ നടന്നിരുന്നത്. അഭയകേന്ദ്രത്തിലെ അന്തേവാസികൾക്കൊപ്പം ഒഴിവു സമയം ചെലവഴിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടു. ഇത്രയും കാര്യങ്ങൾ സദനത്തിന്റെ ഒരു ഭാരവാഹിയാണ് അറിയിച്ചതു .

മൃതദേഹവുമായിആംബുലൻസ് ശ്മശാനത്തിലേക്ക് പോയപ്പോൾ, ഭാരവാഹിയുടെ വിവരണവും നിശ്ശബ്ദമായി. ഒരു നെടുവീർപ്പോടെ അയാൾ "നിർവാണ"ത്തിന്റെ പരിസരത്തേക്ക് നടന്നു.

ആ ഓഫീസിൽ ഇപ്പോഴും മണികൾ മുഴങ്ങുന്നുണ്ടാകാം. മണികൾ മുഴങ്ങാത്ത മറ്റേതോ ലോകത്തിൽ ദാസപ്പൻ നിശബ്ദമായി മണി കേൾക്കുന്നുണ്ടാകുമെന്ന് കരുതി, മാനേജരും സഹപ്രവർത്തകരും കാറിൽ കയറി തിരികെ യാത്ര ആരംഭിച്ചു.

മറ്റൊരു വർഷം കൂടി കടന്നുപോയി, ഒരു പുതിയ മാനേജർ ചുമതലയേറ്റു. പരിഷ്കാരങ്ങളുടെ ഭാഗമായി, അദ്ദേഹം പ്യൂൺ തസ്തിക തന്നെ നിർത്തലാക്കി. അധികം താമസിയാതെ മറ്റ് പല പഴയ സാധനങ്ങളും പത്രങ്ങളും അടങ്ങിയ പെട്ടികൾക്കൊപ്പം, ബെല്ലുകളുo ആക്രി മാർക്കറ്റിലേക്ക് അപ്രത്യക്ഷമായി.

അന്ന് ആരെങ്കിലും ഒരുപക്ഷെ ദാസപ്പനെ ഓർമ്മിച്ചിരുന്നുവോ , എന്ന് അറിയില്ല.!

The Faith Of The Sparrow

In the vast expanse of Kurukshetra, where armies gathered for an epic battle, a small, seemingly insignificant drama unfolded with profound...